പോസ്റ്റുകള്‍

മേയ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആ മരത്തെയും മറന്നു മറന്നു ഞാൻ - കെ ആർ മീര

 "അച്ഛനൊരിക്കൽ രാധികയെ വഴിയിൽ മറന്നു. അവൾക്കന്ന് പത്തു വയസ്സ്. അവിടെനിന്നാണ് രാധികയുടെ ദുഃഖഗാഥ ആരംഭിക്കുന്നത്. ചെരിപ്പോ കുടയോ മറന്നുപോകുന്നതുപോലെയാണ് അച്ഛൻ അവളെ മറന്നത്. മകളെ വഴിയിൽ മറന്ന് അച്ഛൻ എവിടെയാണ് പോയത് പെരുവഴി യമ്പലം എന്ന ബാറിൽ കയറി മദ്യപിച്ച് പൈങ്കുളം പാർവ്വതിയെന്ന അഭി സാരികയൊത്ത് രമിക്കാൻ..."  ഇങ്ങനെ  വായനക്കാരെ മുറിവേൽപ്പിച്ചു കൊണ്ടാണ് നോവൽ തുടങ്ങുന്നത്. ആഘാതത്തിന്റെയും വിശ്വാസവഞ്ചനയുടെയും ഏകാന്തതയുടെയും കഠിനമായ കഥയാണ് ഈ നോവൽ. ദുഃഖം നിറഞ്ഞു നിൽക്കുന്ന കഥ ആയിരുന്നിട്ടും, ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ കഴിഞ്ഞത് ചെറിയ നോവൽ ആയതുകൊണ്ട് മാത്രമല്ല, പേജ് മറിക്കാൻ പ്രേരിപ്പിക്കുന്ന മീരയുടെ എഴുത്തു തന്നെയാണ് .. നോവലിൽ പലയിടത്തായി സ്നേഹത്തെ മരമായും, മരത്തിന്റെ ചില്ലയായും, പൂവായും, കായ് ആയും, മുള്ളായും, വേരായും ഒക്കെ ഭംഗിയായി  മീര ഉപമിച്ചിരിക്കുന്നു. "സ്നേഹം ഒരു വിചിത്രമായ വൃക്ഷം തന്നെ. തഴച്ചു നിൽക്കുമ്പോൾ കടപ്പുഴകും. പാട്ടുപോയെന്നു തോന്നുമ്പോൾ കായ്ക്കും. മുറിച്ചു മാറ്റിയാലും പൊട്ടിക്കിളിർക്കും." മുൻ പ്രണയത്തിന്റെ ശക്തമായ ഓർമ്മ ഈ നോവലിലെ നായിക  രാധികയുടെ ആന്തരി...

മീരസാധു - കെ ആർ മീര

 പ്രേമത്തിനാൽ ഭ്രാന്തിയാക്കപ്പെട്ട , ജഡമായ ശരീരത്തെ ജീവിപ്പിക്കുന്ന പകയെന്ന സ്പന്ദനത്തിന്റെ ശക്തിയിൽ തന്റെ ജന്മദിനത്തിൽ മീരയായി പുനർജനിച്ച  തുളസിയുടെ മനോവ്യാപാരങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്.  അയ്യായിരത്തിലേറെ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന, നമ്മൾ പുണ്യ നഗരിയെന്നു വിശേഷിപിക്കുന്ന unofficialy വിധവകളുടെ നഗരം എന്നറിയപ്പെടുന്ന  മധുര ഈ നോവലിന്റെ പശ്ചാത്തലമാണ്. പുലർച്ചെ യമുനയിൽ കുളിച്ച്, തന്റെ മൊട്ടത്തല സാരിത്തലപ്പാൽ മറച്ച് അനുഭവങ്ങളുടെ തീച്ചൂളയിൽ സ്വയം വെന്തുരുകി അവൾ ഭഗവാൻ കൃഷ്ണന്റെ  വിധവയായി നീണ്ട പന്ത്രണ്ടു വർഷങ്ങൾ ധർമശാലയിൽ കഴിച്ചു കൂട്ടി. എട്ടുവർഷം മാത്രംനീണ്ടുനിന്ന ദാമ്പത്യം അവളുടെ സിരകളിൽ വിഷവും പകയും നിറച്ചു. ഐ.ഐ.ടിയിലെ മിടുക്കിയായ വിദ്യാർത്ഥിയായിരുന്ന  അവൾ മാധവന്റെ പൊള്ളയായ സ്നേഹത്തിൽ  വിശ്വസിച്ച് ഐ.ജിയായിരുന്ന തന്റെ അച്ഛനെയും, രോഗിയായ അമ്മയെയും, രണ്ട് സഹോദരിമാരെയും വിനയനെയും ഉപേക്ഷിച്ചു  അവൾ മാധവനുമായി ഒളിച്ചോടി. മാധവനുമായി വിവാഹ ജീവിതം തുടക്കത്തിൽ മധുരമേറിയതായിരുന്നു. എന്നാൽ നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ പരസ്ത്രീഗമനങ്ങളിൽ മനം മടുത്ത അവൾ പ്രതികാ...

അമ്മ - മാക്സിം ഗോർക്കി

തന്റെ എഴുത്തിന്റെ കേന്ദ്രത്തിൽ സാധാരണ മനുഷ്യർക്ക് സ്ഥാനം കൊടുത്ത ഒരു അതുല്യനായ എഴുത്തുകാരനാണ് മാക്സിം ഗോർക്കി. ഹിന്ദി സാഹിത്യത്തിന്റെ ഭാഷയിൽ പറഞ്ഞാൽ हाशिए कृत ആയ അതായത് സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ എഴുത്തുകാരൻ വളരെ ആർദ്രതയോടെ അവതരിപ്പിക്കുകയായിരുന്നു ഗോർക്കി തന്റെ രചനകളിലൂടെ.. അദ്ദേഹത്തിന്റെ പേര് സാഹിത്യലോകത്തു സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്ത നോവലാണ് ഒക്ടോബർ വിപ്ലവത്തിന്റെയും, റഷ്യൻ വിപ്ലവത്തിന്റെയും പശ്ചാത്തലത്തിൽ എഴുതപെട്ട അമ്മ എന്ന നോവൽ. പിലഗേയ നിലോവ്ന എന്ന മധ്യവയസ്‌കയായ  അമ്മയാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം...കഥാനായകൻ പാവേൽ വ്ളാസോവിന്റെ അമ്മയാണ് അവർ . ഭർത്താവിന്റെ  കുത്തഴിഞ്ഞ ജീവിതവും മദ്യപാനവും ഭര്‍ത്താവിനെ മരണത്തിലേക്ക് തള്ളിവിട്ടപ്പോള്‍ അവരെ  ചിന്തിപ്പിക്കാൻ , ജീവിതത്തിലേക്ക് കൊണ്ട് വരാൻ  പാവേല്‍ വ്‌ലാസോവ് ഒരു ചോദ്യം ചോദിക്കുന്നുണ്ട്.. ''അമ്മ എന്തു സുഖമാണ് അറിഞ്ഞിട്ടുള്ളത്? ഓര്‍മ്മിക്കാനായി എന്താണ് കൈവശമുള്ളത്'' ഈ ചോദ്യമാണ് അമ്മയെ ഉണർത്തുന്നത്. ഈ  ചോദ്യം എന്നും പ്രസക്തിയുള്ളതും ആർക്കും ആരോടും അല്ലെങ്ക...