പോസ്റ്റുകള്‍

Riot- കലാപം -ശശി തരൂർ

ഇന്ത്യയിലെ ഒരു അമേരിക്കൻ സ്ത്രീയുടെ മരണം സമൂഹത്തെ  അലട്ടുന്ന മതപരമായ സംഘർഷങ്ങളെക്കുറിച്ചുള്ള ചിന്തനീയവും സാമൂഹ്യശാസ്ത്രപരമായി കൃത്യവുമായ ഒരു നോവലാണ് കലാപം . 1989 സെപ്‌റ്റംബർ 30-ന്, ന്യൂ ഡൽഹിക്ക് കിഴക്കുള്ള സലിൽഗഡ് പട്ടണത്തിൽ പൊട്ടിപ്പുറപ്പെട്ട ഒരു കലാപത്തിൽ, ജനസംഖ്യാ നിയന്ത്രണ സംഘടനയുടെ സന്നദ്ധപ്രവർത്തകയായ പ്രിസില്ല ഹാർട്ട് എന്ന 24-കാരി കുത്തേറ്റു മരിച്ചു. ഏതാനും ആഴ്‌ചകൾക്കുശേഷം, പ്രിസില്ലയുടെ വിവാഹമോചിതരായ മാതാപിതാക്കളായ കാതറിനും റുഡ്യാർഡ് ഹാർട്ടും അവളുടെ ഇഫക്‌റ്റുകൾ എടുക്കുന്നതിനും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനുമായി സലിൽഗഡിലേക്ക് യാത്ര ചെയ്യുന്നു. പ്രിസില്ലയുടെ സലിൽഗഡിലെ  താമസത്തിൽ പങ്കെടുത്ത അമേരിക്കകാർ, ഇന്ത്യക്കാർ തുടങ്ങി  വിവിധ കഥാപാത്രങ്ങളുടെ   വിവരണങ്ങളിലൂടെ  തരൂർ പുസ്തകത്തെ വിഭജിക്കുന്നു. പ്രിസില്ലയുടെ കത്തുകളിൽ നിന്നും ഡയറികളിൽ നിന്നും, കഥയുടെ ചുരുളഴിയുന്നതിനോടൊപ്പം ആ കാലത്തെ സാമൂഹികാന്തരീക്ഷം വ്യക്തമാക്കുകയും ചെയുന്നുണ്ട്. വിവാഹിതനായ ജില്ലാ മജിസ്‌ട്രേറ്റായ ലക്ഷ്മണുമായി പ്രിസില്ലയ്ക്ക് ഒരു ദുഷ്‌കരമായ ബന്ധമുണ്ട്, പട്ടണത്തിന് പുറത്തുള്ള ആരു...

കെ വി മണികണ്ഠൻ- മൂന്നാമിടങ്ങൾ

 ''ഭാരത സംസ്കാരം സദാ ചാരി നിന്ന് സംരക്ഷിക്കുന്നവർ ഇവിടെ വച്ച് വായന നിർത്തുക. ഈ പുസ്തകം നിങ്ങൾക്കുള്ളതല്ല. മഹാഭാരതം, ഗദ്യം വായിക്കുക എല്ലാ ഭാവങ്ങളും അത് പൂർത്തിയായാൽ നിങ്ങൾ പിന്നെ സദാ ചാരാൻ നിൽക്കില്ല. അപ്പോൾ നിങ്ങൾക്ക് ഈ പുസ്തകം വായിക്കാം'' എന്ന കുറിപ്പോടെയാണ്  നോവൽ ആരംഭിക്കുന്നത്. അതോടൊപ്പം തന്നെ  എഴുത്തുകാരൻ പറയുന്നു ഇതിലെ കഥാപാത്രങ്ങൾ സാങ്കല്പികമല്ല. എല്ലാവരും ഇന്ന് ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആണ് . കഥാപാത്രങ്ങളുടെ പേരുകൾ, സ്ഥലങ്ങൾ കാലം ഇവയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകളും മറ്റു അങ്ങനെ നടത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം ഞാൻ രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്ത്രീ പുരുഷ ബന്ധങ്ങളുടെ അനുഭവങ്ങളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. ഇന്ദിര, ഡാലിയ ,അഹല്യ, നരേന്ദ്രൻ  തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്. സഹോദരന്റെ  കുഞ്ഞിനെ പ്രസവിച്ച ഇന്ദിര എന്ന എഴുത്തുകാരി വിവാഹം കഴിക്കാതെ അമ്മയായവളാണ് .  പുരുഷത്വത്തിന്റെ നിലാവ് കണ്ടെത്തിയ നാൾ മുതൽ അത് കാണിച്ച് തന്ന ഭാനുമതി ചേച്ചിയുടെ പിയേഴ്സ് മണത്തോട് എന്നുമിഷ്ടമാണ് ചിത്രകാരൻ  നരേന്ദ്രന്. അച്ഛനോട് പിണങ്ങി നാടുവിട്ട നരേന്ദ്രൻ പിന്...

ബ്ലാക്ക് ബ്യൂട്ടി - അന്നാ സിവേൽ

 ''എന്റെ പുതിയ വാസസ്ഥലത്ത് ഞാൻ വളരെ സന്തുഷ്ടനായിരുന്നു.വേണ്ടതെല്ലാം എനിക്കവിടെ ലഭിച്ചു; ഒന്നൊഴികെ. ഞാനുമായി ബന്ധപ്പെട്ട ആളുകളെല്ലാം നല്ലവർ, സ്നേഹമുള്ളവർ എന്റെ ലായമാണെങ്കിൽ കാറ്റും വെളിച്ചവും സുലഭമായി കിട്ടുന്നത്; നല്ല ഭക്ഷണം, നല്ല സുഹൃത്തുക്കൾ. പിന്നെയെന്താണെനിക്കു വേണ്ടത്? ഒന്നുമാത്രം: സ്വാതന്ത്ര്യം കഴിഞ്ഞ മൂന്നരവർഷക്കാലം ഞാൻ പരിപൂർണ്ണസ്വതന്ത്രനായിരുന്നു. എനിക്കിഷ്ടമുള്ളതെല്ലാം ചെയ്ത്, ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അന്നെനിക്കു കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് എനിക്കതിനു കഴിയില്ല. ഓരോ ആഴ്ചയും. ഓരോ മാസവും. ഇനി വരുന്ന ഓരോ വർഷവും ഞാനീ തൊഴുത്തിനുള്ളിൽ അനുസരണയോടെ നിൽക്കണം. ആവശ്യമുള്ളപ്പോൾ സവാരിക്കു പോകണം. അപ്പോഴും ഓരോ കാൽവെയ്പും ശ്രദ്ധിച്ച് സഞ്ചരിക്കണം. ഉടലങ്ങോളമിങ്ങോളം ബെൽറ്റുകൾ, കണ്ണിനു മുകളിൽ മൂടികൾ. വായ്ക്കുള്ളിൽ ലോഹത്തകിട്. എനിക്കു പരാതിയില്ല. കാരണം, ഞങ്ങൾ കുതിരകളുടെ ജീവിതത്തിന്റെ ഭാഗമാണിതെല്ലാം. എങ്കിലും, എന്നെപ്പോലെ ആരോഗ്യവും യുവത്വവും ഉത്സാഹവുമുള്ള ഒരു കുതിരയ്ക്ക് ഇടയ്ക്കെങ്കിലും വിശാലമായ ഒരു പുൽത്തകിടിയും ശുദ്ധവായുവും തെളിവെയിലും ആവോളമനുഭവിക്കാൻ അവസരം കിട്ടേണ്ടതല്ലേ?'' ബ്ല...

രണ്ടാമൂഴം - എം ടി വാസുദേവൻ

 ഭൗതികമായ സമ്പത്തുകളൊക്കെ ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക് പുറപ്പെടുന്ന പാണ്ഡവരെ കാണിച്ചുകൊണ്ട്, ഭീമന്റെ ചിന്തകളിലൂടെയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. പാണ്ഡവ കൗരവ യുദ്ധത്തിൽ ഏറ്റവും കൂടുതൽ പേരെ വധിച്ച ഭീമൻ  ശ്രദ്ധിക്കാതെ പോയ ഒരു കഥാപാത്രമാണ്. ഭീമന്റെ ആകുലതകളിലൂടെയാണ് ഓരോ കഥാപാത്രവും നമ്മുടെ മുന്നിലെത്തുന്നത്. ചക്രവ്യൂഹത്തെ തകർക്കുന്നതിനിടയിൽ മരിച്ച അഭിമന്യുവിന്റെ  വീരഗാഥ പാടി പുകഴ്ത്തുന്നതിനിടയിൽ അർജുനന്റെ ജീവൻ രക്ഷിക്കാൻ ജീവത്യാഗം ചെയ്ത ഭീമ-ഹിഡുംബി  ദമ്പതികളുടെ മകനായ ഘടോൽകചനെ കാട്ടാളനായതുകൊണ്ട്  സൗകര്യപൂർവ്വം മറക്കുന്ന സംഭവം എടുത്തു കാണിക്കുന്നതിലൂടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതിയുടെ വേരുകൾ എത്ര പഴക്കമുള്ളതാണെന്ന് എഴുത്തുകാരൻ നമ്മെ ഓർമിപ്പിക്കുന്നു. വൃകോദരൻ  എന്ന് വിളിച്ച്  എല്ലാവരും കളിയാക്കുന്ന  ഭീമന്റെ നേട്ടങ്ങളെ കണ്ടെത്തുകയാണ് എംടി ഈ നോവലിലൂടെ. വ്യാസനാൽ എഴുതപ്പെട്ട മഹാഭാരതം വായിക്കുമ്പോൾ കിട്ടുന്ന കാഴ്ചപ്പാടിനപ്പുറം സത്യത്തിന്റെ മറ്റൊരു കാഴ്ചപ്പാടിലേക്ക് മലയാളിയെ ഈ നോവൽ കൊണ്ടുപോകുന്നു. പാണ്ഡവരിൽ രണ്ടാമനായ സഹോദരന്മാർ അരങ്ങു കീഴടക്കി വാഴു മ്പ...

ഫാസിസവും സംഘ് പരിവാറും - എം കെ മുനീർ

   ഒലിവ് പബ്ലിക്കേഷൻ പുറത്തിറക്കിയ 1998 ലെ സി അച്യുതമേനോൻ പുരസ്‌കാരം നേടിയ ഒരു കൃതിയാണിത്. രാഷ്ട്രീയ നേതാവായ എഴുത്തുകാരൻ ഈ കൃതിയിലുടനീളം ഫാസിസത്തിന്റെ ഒരു സമഗ്രമായ ചിത്രം വായനക്കാരന് നല്കുന്നതിനോടൊപ്പം ഇന്നത്തെ രാഷ്ട്രീയത്തിൽ ഒളിഞ്ഞിരിക്കുന്ന ഫാസിസത്തിന്റെ ശേഷിപ്പുകൾ കാണിച്ചു തരുകയും ചെയ്യുന്നുണ്ട്. മതേതര രാജ്യത്ത് മതത്തിന്റെ പേരിൽ  നടക്കുന്ന അസ്വാരസ്യങ്ങൾ ഈ പുസ്തകം വളരെ വ്യക്തമായി പ്രതിപാദിക്കുന്നു. മതം രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയതും അല്ല മാറ്റിയതും മതേതരം എന്ന മഹത്തായ ആശയത്തെ മതനിന്ദ ആണെന്ന് പ്രചരിപ്പിക്കുകയും ചെയ്ത വർഗീയ ശക്‌തികളെ തെളിവ് സഹിതം എഴുത്തുകാരൻ വായനക്കാർക്ക് മുന്നിൽ കൊണ്ട് വരുന്നു. ഫാസിസത്തിന്റെ ആരംഭം മുതൽ അതിന്റെ പുതിയ ഭയാനകമായ രൂപം വരെ ഈ കൃതിയിൽ അവതരിപ്പിക്കുന്നു. പൈതൃകം അറിയാതെ പരസ്പരം പൊരുതി മരിച്ച ഹിന്ദു മുസ്ലിം സഹോദരങ്ങളുടെ വേദനിക്കുന്ന ഓർമകളിൽ സ്വയം സമർപ്പിച്ചു കൊണ്ടാണ് മുനീർ ഈ പുസ്‌തകം എഴുതി തുടങ്ങിയത്.. ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷത ഇതിൽ പരാമർശിച്ചിരിക്കുന്ന എല്ലാ വസ്തുതകൾക്കും പര്യപ്തമായ തെളിവുകൾ ചൂണ്ടി കാണിക്കുന്നു എന്നുള്ളതാണ്. 

ആ മരത്തെയും മറന്നു മറന്നു ഞാൻ - കെ ആർ മീര

 "അച്ഛനൊരിക്കൽ രാധികയെ വഴിയിൽ മറന്നു. അവൾക്കന്ന് പത്തു വയസ്സ്. അവിടെനിന്നാണ് രാധികയുടെ ദുഃഖഗാഥ ആരംഭിക്കുന്നത്. ചെരിപ്പോ കുടയോ മറന്നുപോകുന്നതുപോലെയാണ് അച്ഛൻ അവളെ മറന്നത്. മകളെ വഴിയിൽ മറന്ന് അച്ഛൻ എവിടെയാണ് പോയത് പെരുവഴി യമ്പലം എന്ന ബാറിൽ കയറി മദ്യപിച്ച് പൈങ്കുളം പാർവ്വതിയെന്ന അഭി സാരികയൊത്ത് രമിക്കാൻ..."  ഇങ്ങനെ  വായനക്കാരെ മുറിവേൽപ്പിച്ചു കൊണ്ടാണ് നോവൽ തുടങ്ങുന്നത്. ആഘാതത്തിന്റെയും വിശ്വാസവഞ്ചനയുടെയും ഏകാന്തതയുടെയും കഠിനമായ കഥയാണ് ഈ നോവൽ. ദുഃഖം നിറഞ്ഞു നിൽക്കുന്ന കഥ ആയിരുന്നിട്ടും, ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ കഴിഞ്ഞത് ചെറിയ നോവൽ ആയതുകൊണ്ട് മാത്രമല്ല, പേജ് മറിക്കാൻ പ്രേരിപ്പിക്കുന്ന മീരയുടെ എഴുത്തു തന്നെയാണ് .. നോവലിൽ പലയിടത്തായി സ്നേഹത്തെ മരമായും, മരത്തിന്റെ ചില്ലയായും, പൂവായും, കായ് ആയും, മുള്ളായും, വേരായും ഒക്കെ ഭംഗിയായി  മീര ഉപമിച്ചിരിക്കുന്നു. "സ്നേഹം ഒരു വിചിത്രമായ വൃക്ഷം തന്നെ. തഴച്ചു നിൽക്കുമ്പോൾ കടപ്പുഴകും. പാട്ടുപോയെന്നു തോന്നുമ്പോൾ കായ്ക്കും. മുറിച്ചു മാറ്റിയാലും പൊട്ടിക്കിളിർക്കും." മുൻ പ്രണയത്തിന്റെ ശക്തമായ ഓർമ്മ ഈ നോവലിലെ നായിക  രാധികയുടെ ആന്തരി...

മീരസാധു - കെ ആർ മീര

 പ്രേമത്തിനാൽ ഭ്രാന്തിയാക്കപ്പെട്ട , ജഡമായ ശരീരത്തെ ജീവിപ്പിക്കുന്ന പകയെന്ന സ്പന്ദനത്തിന്റെ ശക്തിയിൽ തന്റെ ജന്മദിനത്തിൽ മീരയായി പുനർജനിച്ച  തുളസിയുടെ മനോവ്യാപാരങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്.  അയ്യായിരത്തിലേറെ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന, നമ്മൾ പുണ്യ നഗരിയെന്നു വിശേഷിപിക്കുന്ന unofficialy വിധവകളുടെ നഗരം എന്നറിയപ്പെടുന്ന  മധുര ഈ നോവലിന്റെ പശ്ചാത്തലമാണ്. പുലർച്ചെ യമുനയിൽ കുളിച്ച്, തന്റെ മൊട്ടത്തല സാരിത്തലപ്പാൽ മറച്ച് അനുഭവങ്ങളുടെ തീച്ചൂളയിൽ സ്വയം വെന്തുരുകി അവൾ ഭഗവാൻ കൃഷ്ണന്റെ  വിധവയായി നീണ്ട പന്ത്രണ്ടു വർഷങ്ങൾ ധർമശാലയിൽ കഴിച്ചു കൂട്ടി. എട്ടുവർഷം മാത്രംനീണ്ടുനിന്ന ദാമ്പത്യം അവളുടെ സിരകളിൽ വിഷവും പകയും നിറച്ചു. ഐ.ഐ.ടിയിലെ മിടുക്കിയായ വിദ്യാർത്ഥിയായിരുന്ന  അവൾ മാധവന്റെ പൊള്ളയായ സ്നേഹത്തിൽ  വിശ്വസിച്ച് ഐ.ജിയായിരുന്ന തന്റെ അച്ഛനെയും, രോഗിയായ അമ്മയെയും, രണ്ട് സഹോദരിമാരെയും വിനയനെയും ഉപേക്ഷിച്ചു  അവൾ മാധവനുമായി ഒളിച്ചോടി. മാധവനുമായി വിവാഹ ജീവിതം തുടക്കത്തിൽ മധുരമേറിയതായിരുന്നു. എന്നാൽ നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ പരസ്ത്രീഗമനങ്ങളിൽ മനം മടുത്ത അവൾ പ്രതികാ...